Pratilipi - World of Stories ad creative
Pratilipi - World of Stories
Pratilipi - World of Stories

Active· since Apr 8, 2026

163
days running
0
relaunches

Ad copy

“ഇന്ന് രാത്രി ഒരു മരണം സംഭവിക്കും.. അതാരാണെന്ന് അറിയണ്ടേ.. നിനക്ക് അത്രയും പ്രിയപ്പെട്ട ഒരാൾ..” കാളിന്റെ മറുവശത്ത് നിന്നുമുള്ള വാക്കുകൾ കേൾക്കെ എസ്‌പി ജോസഫ് പടമാടൻ ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും എണീറ്റു. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് അയാളെ തേടി ഒരു അജ്ഞാത നമ്പറിൽ നിന്നും ഇങ്ങനെയൊരു ഫോൺ കാൾ എത്തിയത്. “രാത്രി രണ്ട് മണി വരെ തനിക്ക് സമയമുണ്ട്, ആളെ കണ്ട് പിടിക്കാനും രക്ഷിക്കാനും. അതിന് കഴിഞ്ഞില്ലെങ്കിൽ ഈ കറുത്തരാത്രി നിങ്ങൾക്ക് അത്ര ശുഭകരമല്ലാത്ത ഒരു കാഴ്ചയൊരുക്കും.. അധികം വേദന ഇല്ലാതെ പരലോകത്തേക്ക് ടിക്കറ്റ് വാങ്ങിയ ഒരു ആത്മാവിന്റെ ആർക്കും വേണ്ടാത്ത പുഴുവരിക്കാൻ പാകത്തിൽ ഒരു ശവം.. A PSYCHO DEDICATION..!!” ഒരു പൊട്ടിച്ചിരിയോടൊപ്പം ആ കാൾ കട്ടായപ്പോൾ ജോസഫിന്റെ ഹൃദയം എന്തിനെന്നില്ലാതെ മിടിച്ചു കയറി. “ആരായിരിക്കും വിളിച്ചത്.. അയാൾ പറഞ്ഞത് സത്യമാണെങ്കിൽ ഈ രാത്രി കൊല്ലപ്പെടാൻ പോകുന്നത് ആരായിരിക്കും.. അതും തനിക്ക് വേണ്ടപ്പെട്ട ഒരാൾ..??” അയാളുടെ മനസ്സിൽ ചോദ്യങ്ങൾ കൊടുങ്കാറ്റായി. എസ് പി ജോസഫ് പടമാടൻ.. ആട്ടിൻ തോലിട്ട ചെന്നായ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന, പോലീസുകാർക്കിടയിലെ ഏറ്റവും വലിയ കുറ്റവാളി. സെർവീസിൽ കയറി ഈ വർഷങ്ങൾക്കിടയിൽ അയാൾ ആരുമറിയാതെ ചെന്ന് കൂട്ടിയ പാപങ്ങൾക്ക് കണക്കില്ല. ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന അയാൾക്ക് ആകെ തുണയുള്ളത് ഏക മകനായ റയാനാണ്.. “സർ, സർ പറഞ്ഞപോലെ ആ നമ്പറിന്റെ ടവർ ലൊക്കേറ്റ് ചെയ്തു.. ആ നമ്പർ അവസാനമായി ഉപയോഗിച്ചിട്ടുള്ളത് ബാംഗ്ലൂർ മജെസ്റ്റിക്കിൽ ആണ്, അതും ഒരു പതിനഞ്ച് മിനുറ്റ് മുൻപ്.. അതിന് ശേഷം ആ നമ്പർ സ്വിച്ച്ഓഫ്‌ ആണ്..” സൈബർ സെല്ലിൽ നിന്നും വിവരങ്ങൾ കിട്ടിയതും ജോസെഫിന്റെ ഉള്ളിൽ സംശയങ്ങൾ കൂടി. ബാംഗ്ലൂരിൽ ഉള്ള ഒരാൾ എങ്ങനെയാണ് ഇവിടെ കൊലപാതകം നടത്താൻ പോകുന്നത്? ഉടനടി അയാൾ തന്റെ വിശ്വാസതനായ സിഐ ശരത്തിനെ കാര്യങ്ങൾ അറിയിച്ചു. എല്ലാം കേട്ടപ്പോൾ അവനും ചോദിക്കാനുള്ളത് ഒരേ ചോദ്യമായിരുന്നു. ആരാണ് കൊല്ലപ്പെടാൻ പോകുന്നത്..?? “എന്തായാലും താൻ ഇന്ന് രാത്രി സിറ്റിയിലെ പെട്രോളിംഗ് കുറച്ചൂടെ സ്ട്രോങ്ങ് ആക്കു.. കൂടുതൽ ഫോഴ്സിനെ വിളിച്ചോളൂ.. സംശയാസ്പദമായി ആരെ കണ്ടാലും അറസ്റ്റ് ചെയ്തേക്ക്..” നിർദ്ദേശം നൽകി ഫോൺ വച്ച ശേഷം ജോസഫ് ഗാഢമായ ചിന്തയിൽ മുഴങ്ങി. തീർത്തും അസ്വസ്തതമായ മനസ്സുമായാണ് അയാൾ ഉറങ്ങാൻ കിടന്നത്. രാത്രി മൂന്ന് മണിയോടെ വീട്ടിലെ വളർത്തു നായയുടെ ഉഗ്രശബ്‌ദം കേട്ട് ജോസഫ് പടമാടൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. അതേസമയം തന്നെ അയാളുടെ ഫോൺ റിങ് ചെയ്തു, നേരത്തെ വിളിച്ച അതെ നമ്പർ. “ജോസഫ്.. നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തോ, അത് സംഭവിച്ചിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള മനോഹരമായ ഉത്തരം നിങ്ങളെ കാത്തിരിപ്പുണ്ട്..” ഫോൺ കാൾ അവസാനിക്കുമ്പോഴേക്കും ജോസഫ് വെട്ടി വിയർത്തിരുന്നു. ധൃതിയിൽ എണീറ്റ് വേഷം മാറി സിഐ ശരത്തിനെ വിളിച്ചു പറഞ്ഞ ശേഷം അയാൾ വീട്ടിൽ നിന്നും ഇറങ്ങി. എന്നാൽ മുൻവാതിൽ തുറന്നു ഉമ്മറത്തേക്കിറങ്ങിയ സമയം അയാളുടെ കാൽകീഴിലേക്ക് ചാക്ക് കെട്ടുപോലെ എന്തോ ഒന്ന് വന്നു വീണു. ഞെട്ടലോടെ ജോസഫ് താഴേക്ക് നോക്കുമ്പോൾ കാണുന്നത് ചോരയിൽ കുളിച്ച ഒരു നഗ്നശരീരമാണ്. ആ പുരുഷ ശരീരത്തിന്റെ തുടയിടുക്കിൽ ജനനേന്ദ്രിയം മുറിച്ചു മാറ്റിയിരുന്നു. ആ ശരീരം ആരുടേതാണ്? ജോസഫുമായി അയാൾക്ക് എന്ത് ബന്ധമാണ് ഉള്ളത്? ഇത്രയും ക്രൂരമായി ഒരു കൊലപാതകൻ നടത്തിയ ആ സൈക്കോ കില്ലർ ആരാവും? അറിയാൻ വായിക്കുക!

റീ എൻട്രി

റീ എൻട്രി പാർട്ട്‌ : 1 ----------------- " ഹലോ ജോസഫ് പടമാടൻ.. വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ്. ഈ രാത്രി ഒരാൾ കൊല്ലപ്പ....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Pratilipi - World of Stories

Pratilipi - World of StoriesPratilipi - World of Stories
Inactive
65 Days
-Reach
Pratilipi - World of Stories Facebook ad
Details
Pratilipi - World of StoriesPratilipi - World of Stories
Active
182 Days
-Reach
Pratilipi - World of Stories Facebook ad
Details