

Active· since Jul 16, 2026
- 57
- days running
- 0
- relaunches
Ad copy
"പതിനാറ് വർഷം സ്വന്തം മോനെ പോലെ കൊണ്ട് നടന്ന ഒന്നാം പാപ്പാനേ കൊന്നു കൊലവിളിച്ചവനാണ്.. അസുരൻ ജന്മം.." കോലോത്തെ ജോലിക്കാരിയുടെ വാക്കുകൾ കേൾക്കെ വിഷ്ണുനാരായണന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു. ബ്രഹ്മമംഗലം കോവിലകത്തെത്തിന്റെയും ഈ നാടിന്റെയും അഭിമാനമായിരുന്നു ബ്രഹ്മമംഗലം വിഷ്ണുനാരായണൻ. ഇരുപത്തിനാലാം വയസ്സിൽ ബ്രഹ്മ മംഗലത്തമ്മയുടെ മുന്നിൽ കുമ്പിട്ടിരുന്ന് ചിഹ്നം വിളിച്ചു ബ്രഹ്മമംഗലം കോവിലകത്തിന്റെ സ്വന്തമായിമാറിയവൻ. ഗണക്കൂറിൽ ബ്രഹ്മൻ, ശാന്തപ്രിയൻ.. ആരും നോക്കി നിന്ന് പോകുന്ന കരിവീരൻ. എല്ലാം കൊണ്ടും ലക്ഷണപ്പെരുമാൾ.. പക്ഷെ ഒന്ന് കൊണ്ട് മാത്രം ഒത്തില്ല. അതവന്റെ നടയിലും അമരത്തുമായുള്ള പതിനാറ് നഖങ്ങൾ ആയിരുന്നു. ലക്ഷണ ശാസ്ത്ര പ്രകാരം ചെല്ലുന്നിടം മുടിയും. പക്ഷെ അവന്റെ വരവോടെ ബ്രഹ്മമംഗലം കോവിലകം വളർന്നിട്ടേയുള്ളു. ചേന്നമംഗലം രാഘവേട്ടൻ.. അദ്ദേഹം ആയിരുന്നു വിഷ്ണുനാരായന്റെ ആദ്യ പാപ്പാൻ.. അവനെ ഗജകേസരിയാക്കിയ മനുഷ്യൻ. ഒരു മകനോടെന്ന സ്നേഹമായിരുന്നു അദ്ദേഹത്തിന് അവനോട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ഉത്തര കേരളത്തിന്റെ പൂര ഭൂപടത്തിൽ അവൻ നിറഞ്ഞു നിന്നു. ആ കാലത്തെ തലപ്പൊക്കത്തിൽ ഒന്നാമനായിരുന്ന കുന്തലക്കാട്ട് മേഘനാഥനെ തോൽപ്പിച്ചു പേരിയാനംകുന്ന് പൂരത്തിന് തിടമ്പേറ്റിയതോടെ ആന പ്രേമികൾക്കിടയിൽ വിഷ്ണുനാരായണൻ അവരുടെ ഗജരാജനായി. ആ നാളുകളിൽ കൂട്ടാനകൾ ഇടഞ്ഞാൽ പോലും തെല്ലൊന്നനങ്ങാത്ത, മണിക്കൂറുകൾ എത്ര ആളില്ലാതെ നിന്നാലും വലിയ കോല് സ്ഥാനം തെറ്റിക്കാത്ത, ആർക്കും എന്തും അടുത്ത് ചെന്ന് കൊടുക്കാവുന്ന, കളങ്കമറ്റ ബ്രാഹ്മണൻ ആയിരുന്നു വിഷ്ണുനാരായണൻ.. എന്നാൽ എല്ലാം തകിടം മറിയാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. നാല്പതാം വയസ്സില് തീർന്നൂ അവന്റെ കളങ്കമില്ലാത്ത ജാതകം.. അന്ന്.. അവന്റെ മദപ്പാടിന്റെ സമയമായിരുന്നു. എന്നിട്ടും ചെറായി പൂരത്തിന് വിഷ്ണുനാരായണൻ മത്സരിക്കട്ടെ എന്നത് ബഹ്മമംഗലത്തെ ഉടയോന്റെ തീരുമാനം ആയിരുന്നു. രാഘവേട്ടൻ എതിർത്തതാണ്. പക്ഷെ അതാരും കണക്കിലെടുത്തില്ല. അവിടെയാണ് അവന്റെ ജീവിത മാറി മറിഞ്ഞത്.. സ്വന്തം മോനെ പോലെ കൊണ്ട് നടന്ന രാഘവേട്ടനെ തന്നെ അവൻ കൊന്നു കൊമ്പിൽ കോർത്തു... ആ ഓർമയിൽ വിഷ്ണുനാരായണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. പഴയത് ഓരോന്നും ഓർമയിൽ അങ്ങനെ തെളിഞ്ഞതും അസ്വസ്ഥതയോടെ ചങ്ങല വലിഞ്ഞു മുറുകി പൊട്ടി ഒലിക്കുന്ന അമരത്താൽ ഒന്നനങ്ങാൻ ശ്രമിച്ചു. വേദനയാൽ ഒന്ന് നീട്ടി ചിഹ്നം വിളിച്ചെങ്കിലും ആരും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല അവനെ.. കഴിഞ്ഞ ആറ് മാസക്കാലമായി ആരും അവന്റെ തറിയിലേക്ക് അങ്ങനെ ചെല്ലാറില്ല. നോക്കാൻ വന്ന അഞ്ചു പാപ്പാന്മാർ അടക്കം പതിനാറ് പേരെ കൊന്നു കൊമ്പിൽ കോർത്ത അസുര ജന്മത്തെ മെരുക്കാൻ ആർക്കും ധൈര്യം വന്നില്ല എന്നതാണ് സത്യം. വല്ലപ്പോഴും മാത്രം കിട്ടുന്ന ഭക്ഷണം, ദൂരെ തുമ്പിയിൽ എത്തി പിടിക്കാൻ വച്ചിട്ട് പോകുന്ന അല്പം വെള്ളവും, ചങ്ങല ഒന്ന് ഇളക്കി ഇടാതെ ഉണ്ടായ മുറിവുകളും പേറി ചളി മുറ്റിയ തറിയിൽ ഒരു നീര് കാലം മുഴുവൻ ഈ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ ആ തെറ്റിന്റെ ഫലം. പെട്ടെന്നാണ് ആരോ വിഷ്ണുനാരായണന്റെ അടുത്തേക്ക് ചെന്നത്. മനുഷ്യ സാമിപ്യമറിഞ്ഞു മസ്തകമുയർത്തി നോക്കിയവൻ കൈയിൽ കരിവള്ളിക്കോലും തോട്ടിയുമായി നിൽക്കുന്നവനെ കാണെ ഒരു നിമിഷം സ്തംബ്ധനായി നിന്നു. ആരാവും വന്നത്? ആരും അടുക്കാൻ ഭയക്കുന്ന വിഷ്ണുനാരായന്റെ അരികിലേക്ക് അവൻ എന്തിനാകും വന്നത്? എന്തുകൊണ്ടാണ് അവന്റെ സാമീപ്യത്തിൽ വിഷ്ണുനാരായണൻ പതറിയത്? മകനെ പോലെ കൊണ്ടുനടന്ന രാഘവേട്ടനെ അവൻ എന്തിനാകും കൊന്നത്? അറിയാനായി തുടർന്ന് വായിക്കുക
✨🌟ബ്രഹ്മ മംഗലം വിഷ്ണുനാരായണൻ🌟✨
അ വനെക്കുറിച്ചുള്ള ആ വാർത്ത നാല് കോളത്തിൽ തികയാതെ വിശദമായി തന്നെ ആയിരുന്നു.. '16 പേരെ കൊന്ന ആനയ്ക്ക് പാപ്പാനെ തേട....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







