

Inactive· since Jan 19, 2026
- 43
- days it ran
- 0
- relaunches
Ad copy
"നമ്മുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി മീനു.. നിനക്കിനി ഒരു കുഞ്ഞിനെ തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അതുകൊണ്ട് ഈ കല്യാണം നടക്കും.." ദേവേട്ടന്റെ വാക്കുകൾ കേൾക്കെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. "മരുന്ന് കഴിക്കാൻ അല്ലെ പറഞ്ഞുള്ളൂ ദേവേട്ടാ.. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പിച്ച് പറഞ്ഞില്ലല്ലോ.." നിറകണ്ണുകളോടെ ചോദിച്ചു. "കഴിഞ്ഞ അഞ്ചു വർഷം ആയി ഇത് തന്നെയല്ലേ കേൾക്കുന്നത്.." പുച്ഛത്തോടെയാണ് അത് ചോദിച്ചത്. അതിൽ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. "ഈ വിവാഹം നടക്കണം മീനു.. എനിക്ക് ഒരു കുഞ്ഞുണ്ടാവാത്തതിൽ അമ്മയ്ക്ക് നല്ല വിഷമം ഉണ്ട്. നിന്നോട് അമ്മ കാണിക്കുന്ന ദേഷ്യം പോലും ഈ വീട്ടിൽ ഒരു കുഞ്ഞുണ്ടായാൽ മാറും. ഒരു അച്ഛൻ ആവാൻ എനിക്കും ആഗ്രഹം ഉണ്ട്. അതിന് ഞാൻ വീണ്ടും കല്യാണം കഴിച്ചേ മതിയാവുള്ളൂ.. എന്ന് കരുതി നിന്നെ ഇവിടെ നിന്ന് ആരും ഇറക്കി വിടില്ല.. കല്യാണി വന്നാലും നിന്റെ ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്തില്ല.. അത് പോരെ?" എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് ആ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലായി. കണ്ണീരോടെ തിരിഞ്ഞ് നടന്നു. ദേവേട്ടന്റെ കല്യാണം വളരെ വേഗത്തിൽ നടന്നു. ഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് സാക്ഷിയാകേണ്ടി വന്ന എൻ്റെ വിധിയോർത്ത് നിശബ്ദയായി കണ്ണീർ പൊഴിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവാൻ മനസ്സ് കൊതിച്ചെങ്കിലും പോവാൻ ഒരിടമില്ലാതെ ഞാൻ നിസ്സഹായയായി. മാതാപിതാക്കൾ നഷ്ടപ്പെട്ട എന്നേയും ചേച്ചിയെയും വളർത്തിയത് അമ്മാവനാണ്. വളരെ ബുദ്ധിമുട്ടിയാണ് ഇരുവരെയും അദ്ദേഹം വിവാഹം ചെയ്യിപ്പിച്ചു വിട്ടത്. രണ്ട് പെൺമക്കളുള്ള അമ്മാവന് ഒരു ഭാരമായി അവിടേക്ക് വീണ്ടും കടന്ന് ചെല്ലാൻ ഞാൻ ആഗ്രഹിച്ചില്ല. "എടി.. ഈ കുഴമ്പ് എൻ്റെ കാലിൽ ഒന്ന് ഇട്ടു തന്നേ.. അമ്പലനട കയറിയിട്ട് ആണെന്ന് തോന്നുന്നു, നല്ല വേദന.." അടുക്കളപ്പടിയിൽ കാൽ നീട്ടി ഇരുന്ന് ആജ്ഞാപിക്കുന്ന ദേവേട്ടന്റ അമ്മയെ കണ്ട് ദേഷ്യം തോന്നി. "പുതിയ മരുമകളെ വിളിച്ച് ചെയ്യിപ്പിക്ക്. ഞാൻ എന്തിനാ ചെയ്ത് തരുന്നത് ? കുഞ്ഞിനെ പ്രസവിക്കുന്നത് മാത്രമാക്കണ്ട, ഇതും കൂടെ ചെയ്ത് തരാൻ പറയ്," അമർഷത്തോടെ പറഞ്ഞു. "പിന്നെ നീ എന്തിനാ ഇവിടെ? നിന്നെപ്പോലെ ഒന്നിനും കൊള്ളാത്ത ഒരുത്തിയെ ഇപ്പോൾ ഇവിടെ നിർത്തിയിരിക്കുന്നത് എന്റെ മകന്റെ ഭാര്യയായിട്ടല്ല.. ഇവിടുത്തെ വേലക്കാരിയായിട്ടാണ്. പറ്റില്ലെങ്കിൽ ഇറങ്ങി പൊക്കോ എങ്ങോട്ടാണെന്ന് വച്ചാൽ," അമ്മ ഒരു കുറ്റത്തോടെ പറഞ്ഞതും ഒന്നും മിണ്ടാതെ ആ കാലിക്കലേക്ക് ഇരുന്നു. ശരിയാണ്.. ദേവേട്ടൻ ഞാനെന്ന ഒരാളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത് കൂടിയില്ല.. പുതിയ ഭാര്യയെ കിട്ടിയപ്പോൾ ഈ പഴയവളെ എന്തിനു ഓർക്കണം? സ്വയം പുച്ഛം തോന്നി. തൊട്ടടുത്തുള്ള ദേവേട്ടന്റെ മുറിയിൽ നിന്നും കേൾക്കുന്ന ശീലക്കാര സ്വരങ്ങൾ കേൾക്കെ ചെവി രണ്ടും തലേനാക്കിടയിൽ വച്ച് അമർത്തി കണ്ണുകളും ഇറുകെ പൂട്ടി. എനിക്ക് എന്തിനാണ് ഇങ്ങനെ ഒരു വിധി എന്നോർത്ത് കരയാൻ മാത്രമേ കഴിഞ്ഞുള്ളു. സ്വന്തം ഭർത്താവിന്റെ വീട്ടിൽ ഒരു വേലക്കാരിയായി തുടരണമോ എന്റെ വിധി? അതോ എന്റെ ജീവിതത്തിൽ ഇനി എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമോ?ഇനി എന്താവും എന്റെ ജീവിതത്തിൽ കാത്തിരിക്കുന്നത്? അറിയാനായി തുടർന്ന് വായിക്കുക
സാഫല്യം 🖤 [1]
സാഫല്യം...🖤 ✍️ajwa "ഇല്ല ദേവേട്ടാ.... ദേവേട്ടനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും എനിക്ക് പറ്റില്ല.... ദേവേട....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







